Friday 12 June 2009

ഒരു പാലക്കാടന്‍ പോലീസ് ഗാഥ ............................



ഓര്‍മയില്‍ ആദ്യമുള നാളുകള്‍ പാലക്കാടെതാണ് . 1989സിലെ കാക്ക മലര്‍ന്നു പറക്കാന്‍ നോക്കി പെടലി ഉളുകിയ ഒരു സുപ്രഭാതത്തില്‍ആണ് തൃശൂര്‍ ജിലയിലെ മാപ്രാണം ആശുപത്രിയില്‍ നമ്മുടെ കഥാനായകന്റെ നാടിനെ കിടിലം കൊലിച്ചു കൊണ്ടുള്ള ജനനം . ജനിച്ച ഉടനെ അമ്മയെ നോക്കി കരയന്ന്ടതിനു പകരം കോച്ചിങ്ങിന് വന്ന നേഴ്സിനെ നോക്കി കരഞ്ഞതാണ് നമ്മുടെ ഞാന്‍ എന്നാ വീര നായകന്‍റെ പേരില്ല എഫ്‌ ഐ ആറില്‍ ഇല്ലാത്ത ആദ്യത്തെ കേസ്. പരിപാവനമായ എന്റെ കുഞ്ഞു മനസ് , ഉജാല ഇട്ടു വെളുപിച്ച ഗൌണുമായി വന്ന നേഴ്സിനെ എന്നെ നോകിചിരിക്യുന്ന ഒരു വെളുത്ത മാലാഖയായി മിസ്സ്‌ അണ്ടര്‍ സ്റ്റാന്റ് ചെയ്തു എന്നാ സത്യം പറഞ്ഞു വാദിച്ചു ജയിക്യാനുള്ള പിക്ക് അപ്പ് ഉണ്ടായിരുനില്ല അന്നെനിക്യു . എന്നോടി കൊലച്ചതി കാണിച്ച വീടുകരുടെം നാടുകാരുടെം അനീതിക്യെതിരെ അന്ന് ഞാന്‍ കണ്ണടച്ചു.
പിന്നെ ഓര്‍മയുള്ള കണ്ണ് തുറന്നു വച്ച സംഭവങ്ങള്‍ ഒക്കെ പാലക്കാട് ആണ് ഉണ്ടായത്‌ . ബ്രസീലിലെ പുലി പിള്ളേര് ഫുട്ബാള്‍ തട്ടുന്ന പോലെയായിരുന്നു ഒരു വീട്ടിന്നു അടുത്ത വീട്ടിക്യു ഒടയതമ്പുരാന്‍ എന്‍റെ റോയല്‍ ഫാമിലിയെ തട്ടി കൊണ്ടിരുന്നെ . ഒരു പൊടി പയ്യന്‍സ് എന്ന പരിഗണന തരാതെ എന്നെയും തൂകി വീടുമാരല്‍ വീടുകാര്‍ ഒരു ഫാഷന്‍ ആകി. ആ കല പരിപാടിക്യു ഇടക്യൊരു ഇടവേള കിട്ടിയത് ഹൈവേക്യടുത്തു വീട് പണിതപോള്‍ ആണ്.
ഗണപതി അമ്പലത്തിനടുതായിടുന്നു വീട് . ആ ടൈമില്‍ അയല്കാരുടെ റോള്‍ വഹിച്ചുരുന്നവര്‍ മുഖ്യമായും മൂന്ന് ഫാമിലീസ് ആണ്. വലതു വശത്ത് ജോര്‍ജ്‌ അങ്കിള്‍, പ്രിയപത്നി മേഴ്സി , രണ്ടു പുത്രന്മാര്‍ ജിനുവും ബിനുവും. ഇടതുവശത്ത് മി. തോംസണ്‍ അങ്കിള്‍, പ്രിയ പത്നി മോളി, അനന്തര ഫലങ്ങളായ മൂത്ത മകള്‍ റിന്‍സി , എളയ മോന്‍ മുണ്ടന്‍ താറവെന്നു വിളിക്യുന്ന ടോണി . ടോണിക്യു വെള്ളം കാണുന്നത് മഹാ വെറുപാനു. തന്മൂലം മഹാന്‍ മാസത്തില്‍ രണ്ടു തവണയെകാള്‍ കുളിക്യുന്നത് മഹാ അപരതമായി കരുതി പോന്നു . ഒരിക്യാല്‍ അവന്റെ അപ്പന്‍ മകനോടുള്ള സ്നേഹം മൂത്ത് എടുത്തു പൊക്കി മൂര്‍ധാവില്‍ ഒരുമ്മ കൊടുക്കാന്‍ നോക്കി , ആ പരിമളം പൂകി ബോധം കേട്ട് വീണേ പിന്നെ അധികം സ്നേഹ പ്രകടങ്ങള്കൊനും നിക്കാറില്ല . കാകക്യു തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു പോലെ യാകമെങ്ങില്‍ പിന്നെ മോളി ആന്റി സ്വന്തം മകനെ ഒരു ബൂലോഗ സംഭവം എന്ന് കരുതി പോന്നത് നാടുകാര്‍ ക്ഷമിച്ചിരുന്നു. ഏതായാലും കടലിനും ചെകുത്താനും നടുകെന്ന പറഞ്ഞ പോലെ നടുകായിരുന്നു ഞങ്ങളുടെ താമസം. മൂനാമത്തെ ഫാമിലി ആണ് പോലീസ് കുട്ടന്‍ നായരുടെ ഫാമിലി . ഫാമിലി പ്ലനിങ്ങിന്റെ പിഴവ് മൂലം കുട്ടന്‍ നായര്‍ക്യു പിള്ളേര്‍ അഞ്ചായി രുന്നു . കഥയിലെ താരം കുട്ടന്‍ നായരാണ്. സംഗതി നടന്നത് ഒരു വെളിയഴ്ച രാത്രിയാണ് . ഞാന്‍ അന്ന് മേമെടെ റൂമിന് അമ്മെട റൂംമിലെക്യു ഒരു താത്കാലിക സ്ഥലം മാറ്റം വാങ്ങിയിരുന്നു. അതിനെ പിന്നിലെ കഥ വേറെയാണ് . സംഗതി അന്നെനിക്യു മൂന്ന് വയസ് ആയിരുനെങ്ങിലും എന്റെ തീറ്റ ചുക്കെടന്റെ വെട്ടുകാളയെകാല്‍ ദയനീയമായിരുന്നു . എണ്ണി പെരുകിയാലും പതിനഞ്ചു കിലോ കഷ്ടിയുള്ള എന്റെ ആ ഓണക കൊള്ളി പോലിരുന്ന ബോഡിയില്‍ പേര നിറഞ്ഞു കേട്ടിക്യാന്‍ നികാറയിരുന്ന വല്ല കോഴി കുഞ്ഞ ങ്ങളും ഉണ്ടോ എന്ന് വരെ വീടുകാര്‍ സംശയം പ്രകടിപിച്ചിരുന്നു . മേമ എപ്പോളും അതിന്റെ പേരില്‍ എന്നെ പ്രത്യക്ഷമായും പരോക്ഷമായും ഇടക്യപമാനിച്ചിരുനു. യുദ്ധഭൂമിയില്‍ യോധവിനു ലക്‌ഷ്യം മാത്രമാണ് പ്രധാനം എന്ന് മനസിലാകി ആ കുതുവാകുകള്‍ മൈന്‍ഡ് ചെയ്തെ എന്റെ തീറ്റ കലാപരുപാടി നല്ല തോതില്‍ തുടരന് കൊണ്ടിരുന്നു .
(ശേഷം ഒരു ഉച്ച ഉറകത്തിനു ശേഷം തുടരും )

2 comments:

  1. വന്ന നിലക്ക്‌ ഒപ്പിട്ടു...

    ReplyDelete
  2. നന്ദി കൊട്ടോട്ടികരാ ഒപ്പ് സ്വീകരിച്ചിരിക്യുന്നു....

    ReplyDelete